പ്രണയം എതിർത്ത പിതാവിനെ പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തി; സഹോദരനെ ചുറ്റികകൊണ്ട് അടിച്ചു

ലഖ്‌നൗ: കനൗജ് ജില്ലയിൽ കാമുകൻ്റെ സഹായത്തോടെ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനും മറ്റ് കുടുംബാംഗങ്ങളെ കൊല്ലാൻ ശ്രമിച്ചതിനും 17 വയസ്സുള്ള പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ പ്രണയ ബന്ധത്തിന് വീട്ടുകാർ എതിർത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ജില്ലയിലെ വില്ലേജ് ഡെവലപ്‌മെൻ്റ് ഓഫീസറായി നിയമിതനായ 50കാരനാണ് മരിച്ച പിതാവ്. ദിവസങ്ങൾക്കുമുമ്പ് മകളുടെ തബന്ധം അറിഞ്ഞ ഇയാൾ മകളെ ശകാരിച്ചു. തനിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ രോഷാകുലയായ പെൺകുട്ടിയും കാമുകനും കുടുംബത്തെ മുഴുവൻ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

“തിങ്കളാഴ്‌ച രാത്രി പെൺകുട്ടി ഭക്ഷണത്തിൽ വിഷം കലർത്തി. ഇത് കഴിച്ച് വീട്ടുകാരെല്ലാം അബോധാവസ്ഥയിലായപ്പോൾ പെൺകുട്ടി കാമുകനെ ഫോണിൽ വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞു. തുടർന്ന് പെൺകുട്ടി സോ ബ്ലേഡ് ഉപയോഗിച്ച് പിതാവിൻ്റെ കഴുത്തറുത്തു. പിന്നീട് സഹോദരനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയും ചെയ്തു,” പോലീസ് കൂട്ടിച്ചേർത്തു.

നിലവിളി കേട്ട് അയൽവാസികൾ പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ സഹോദരിയും കാമുകനും ചേർന്ന് സോ ബ്ലേഡ് ഉപയോഗിച്ച് പിതാവിൻ്റെ കഴുത്ത് മുറിച്ചശേഷം ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഗ്രാമവാസികൾ അച്ഛനെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചൊവ്വാഴ്ച രാവിലെ പിതാവ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രഥമദൃഷ്ട്യാ കുറ്റകൃത്യം പെൺകുട്ടിയുടെ പ്രണയവുമായി ബന്ധപ്പെട്ടതാണെന്നും കനൗജ് പോലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു.

പെൺകുട്ടിയും കാമുകനും ചേർന്ന് വളർത്തുനായയ്ക്ക് ലഹരി കലർത്തിയ ശേഷം ഭക്ഷണം നൽകി. രാവിലെ വരെ നായയ്ക്ക് ബോധം വന്നില്ല.

More Stories from this section

family-dental
witywide