പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്കയുടെ ആയുധ കച്ചവടം! സൗദി അറേബ്യക്കും യുഎഇക്കും 2.2 ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ വിൽക്കും

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളുമായി അമേരിക്കയുടെ ആയുധ വിൽപ്പന.സൗദി അറേബ്യയ്ക്കും യു എ ഇയ്ക്കും 2.2 ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ വിൽക്കാൻ ബൈ‍ഡൻ സർക്കാർ അനുമതി നൽകി. ഹെൽഫയർ, സൈഡ്‌വിൻഡർ മിസൈലുകൾ, പീരങ്കികൾ, ടാങ്ക്, മെഷീൻ ഗൺ വെടിക്കോപ്പുകൾ തുടങ്ങിയ ആയുധങ്ങളാണ് അമേരിക്ക ഗൾഫ് രാജ്യങ്ങൾക്ക് വിൽക്കുന്നത്. ഇക്കാര്യം യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് കോൺഗ്രസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

2.2 ബില്യൺ ഡോളറിൻ്റെ ഇടപാടിൽ GMLRS ഗൈഡഡ്-റോക്കറ്റ് സംവിധാനങ്ങൾ, ദീർഘദൂര എടിഎസിഎംഎസ് മിസൈലുകൾ, രണ്ട് സംവിധാനങ്ങൾക്കുമുള്ള പരിശീലനവും പിന്തുണയും എന്നിവയുടെ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിയമനിർമ്മാതാക്കളെ അറിയിച്ചു. ഈ വർഷം ഓഗസ്റ്റിൽ, യെമനിലെ ഹൂതി വിമതർക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ റിയാദിനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ സൗദി അറേബ്യയ്ക്ക് ആക്രമണാത്മക ആയുധങ്ങൾ വിൽക്കുന്നതിനുള്ള പരിധി വാഷിംഗ്ടൺ എടുത്തുകളഞ്ഞിരുന്നു. ഇത് മാറ്റായാണ് പുതിയ കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide