വ്യോമാക്രമണം അതിശക്തമാക്കി ഇസ്രയേൽ, 600 ഓളം മരണം, ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് അമേരിക്ക

ലെബനനില്‍ നടത്തിവരുന്ന വ്യോമാക്രമണം ഇസ്രയേല്‍ അതിശക്തമാക്കി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 600 ഓളം ആയിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. ലെബനന്‍ തലസ്ഥാനമായ ബയ്റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.

അതിനിടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ വിവിധ രാജ്യങ്ങൾ റദ്ദാക്കി. അമേരിക്ക, ഫ്രാൻസ്, ജർമനിഎന്നീ രാജ്യങ്ങളാണ് ബെയ്റൂത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. അതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide