അമേരിക്കൻ തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നതെന്ത്? വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പിൽ കമലയെ പിന്നിലാക്കി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് സ്ഥാനാർത്ഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളും മാധ്യമങ്ങളുടെ വോട്ടെടുപ്പ് സർവെകളുടെയും ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലം ട്രംപിനെ സംബന്ധിച്ചടുത്തോളം ആശ്വാസകരമാണ്.

കമലയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെയുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് ചൂണ്ടികാട്ടുന്നത്. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നതാണ് വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലം പറയുന്നത്. ഏറ്റവും പുതിയ സർവേയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഡൊമാക്രാറ്റ് സ്ഥാനാർത്ഥിക്ക് 45 ശതമാനമാണ് വോട്ട് ലഭിച്ചത്. അതായത് കമല ഹാരിസിനെ രണ്ട് പോയിന്‍റിന് പിന്നിലാക്കാൻ ട്രംപിന് സാധിച്ചു എന്ന് സാരം.

അതിനിടെ ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണെന്ന പരാമർശവുമായി കമല ഹാരിസ് രംഗത്തെത്തിയിട്ടുണ്ട്. സി എൻ എൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് കമല ഹാരിസ്, ട്രംപ് ഒരു ഫാസിസ്റ്റാണെന്നാണ് കരുതുന്നതെന്ന് പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറഞ്ഞിരുന്നു.

ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിന് ഉണ്ടായിരുന്നത് പോലെയുള്ള ജനറലുകളെ തനിക്ക് ആവശ്യമാണെന്ന് ഒരിക്കൽ ട്രംപ് പറഞ്ഞിട്ടുണ്ടെന്നും സി എൻ എൻ ചർച്ചയിൽ വാദമുയർന്നു. ഹിറ്റ്ലർ പരാമർശത്തിന്‍റെ പേരിൽ മുൻ പ്രസിഡന്‍റിനെതിരെ ചർച്ചയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഹിറ്റ്‌ലറിനെ ട്രംപ് പലതവണ പുകഴ്ത്തിയതായി അദ്ദേഹത്തിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞതും ചർച്ചയിൽ ഉയർന്നു.

Also Read

More Stories from this section

family-dental
witywide