
പെനിസില്‍വാനിയ: സര്‍ക്കാരിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാൻ മകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സ്വന്തം പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരന്‍ മൈക്കലിനെ (68) മകന്‍ ജസ്റ്റിന്‍ മോഹ് (33) ആണ് മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്.
അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് അച്ഛനെ മകന്‍ കൊന്നത്. പിതാവിന്റെ അറുത്തെടുത്ത തല യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പോസ്റ്റ് ചെയ്ത് ആറ് മണിക്കൂര്‍ കഴിഞ്ഞതോടെ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച വരെ ഓണ്‍ലൈനില്‍ നിരവധി പേരാണ് കണ്ടത്. കവറിനുള്ളിലൂടെയാണ് പിതാവിന്റെ അറുത്തെടുത്ത തല മകന്‍ പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരനായി സേവനമനുഷ്ടിക്കുകയായിരുന്നു മൈക്കല്‍. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ജസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കലിന്റെ തലയറുത്ത് മാറ്റിയ മൃതദേഹം കുളിമുറിയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
ഭർത്താവിൻ്റെ തലയില്ലാത്ത മൃതദേഹം വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ജസ്റ്റിൻ്റെ അമ്മ ഡെനിസ് 911-ൽ വിളിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് താൻ അവസാനമായി വീട്ടിൽ ഉണ്ടായിരുന്നതെന്നും തിരിച്ചെത്തിയപ്പോൾ മകനെയും ഭർത്താവിൻ്റെ 2009 ടൊയോട്ട കൊറോളയും വീട്ടിൽ കാണാനില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
ബാത്ത് ടബ്ബിൽ നിന്ന് വെട്ടുകത്തിയും വലിയ അടുക്കള കത്തിയും പോലീസ് കണ്ടെത്തി. ബാത്ത്റൂമിനോട് ചേർന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയിൽ പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ അവർ മൈക്കലിൻ്റെ തല കണ്ടെത്തി.