വിചിത്രമായ ഒത്തുതീർപ്പ്; തലച്ചോർ ശാസ്ത്രത്തിന് ദാനം ചെയ്യാമെന്ന് യുഎസിലെ മാസ് ഷൂട്ടർ നിക്കോളാസ് ക്രൂസ്

കോടതി രേഖകളും വിദഗ്ധരും പറയുന്നതനുസരിച്ച്, ഫ്ലോറിഡ മാസ് ഷൂട്ടറായ നിക്കോളാസ് ക്രൂസ് തൻ്റെ ഇരകളിൽ ഒരാളുമായി വിചിത്രമായ ഒത്തുതീർപ്പിന്റെ ഭാഗമായി ശാസ്ത്രത്തിന് സ്വന്തം തലച്ചോറ് ദാനം ചെയ്യാൻ സമ്മതിച്ചു. AR-15 റൈഫിൽ ഉപയോഗിച്ച് 2018 ഫെബ്രുവരി 14-നാണ് പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 17 വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും നേരെ വെടിയുതിർത്തത്. യുഎസ് ചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഇത്.

ആക്രമണത്തിനിടെ അഞ്ച് തവണ വെടിയേറ്റ ആൻ്റണി ബോർഗെസിനെ (21) പ്രതിനിധീകരിച്ച് അഭിഭാഷകനാണ് അസാധാരണമായ വ്യവസ്ഥ നിർദ്ദേശിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

“ശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ മസ്തിഷ്കം പഠിച്ചാൽ ഈ രാക്ഷസനെ സൃഷ്ടിച്ചത് എന്താണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി,” ബോർഗെസിൻ്റെ അഭിഭാഷകൻ അലക്സ് അരേസ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. ഭാവിയിൽ ഇത്തരം ക്രൂരതകൾ തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ട വെടിവയ്പ്പിന് ഇരയായവരെ പ്രതിനിധീകരിച്ച ബെർക്ക്‌ലി ആസ്ഥാനമായുള്ള അറ്റോർണി സ്കോട്ട് ഹെർണ്ടൺ, ഒത്തുതീർപ്പിനെ ആശ്ചര്യകരം എന്നു വിശേഷിപ്പിച്ചു.

പുതിയ ഒത്തുതീർപ്പ് കരാർ, സിനിമകളിലും പുസ്തകങ്ങളിലും മറ്റ് മാധ്യമങ്ങളിലും ക്രൂസിൻ്റെ പേര് ഉപയോഗിക്കാനുള്ള അവകാശവും ബോർജസിന് നൽകുന്നു. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 25 കാരനായ ക്രൂസ് തൻ്റെ കുറ്റകൃത്യത്തിൽ നിന്ന് ലാഭം നേടുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ ഏതെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് ബോർഗസിൻ്റെ അനുമതി വാങ്ങണം.

15-ആം വയസ്സിൽ, ക്രൂരമായ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 17 ഇരകളിൽ ഒരാളാണ് ബോർഗസ്.

More Stories from this section

family-dental
witywide