കിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ന്യൂയോർക്ക്: കിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ചക്കും തണുപ്പിനും തീവ്ര കാലാവസ്ഥയ്ക്കും സാധ്യതയെന്ന് റിപ്പോർട്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഹൈവേകൾ അടച്ചുപൂട്ടി.  

ഫ്‌ളോറിഡ പാൻഹാൻഡിൽ മുതൽ കരോലിനാസ് വരെ രൂക്ഷമായ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ 40 ദശലക്ഷത്തിലധികം ആളുകൾ കടുത്ത കൊടുങ്കാറ്റ് ഭീഷണിയിൽ തുടരുകയാണ്. രാജ്യത്തിന്റെ  ദക്ഷിണ ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കവും ആലിപ്പഴവർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിവേഗം നീങ്ങുന്ന കൊടുങ്കാറ്റ് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ 1,800 മൈൽ പിന്നിടും അര ഡസനിലധികം സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും  ഈ കൊടുങ്കാറ്റ് സൃഷ്ടിക്കും.അറ്റ്‌ലാന്റ, ഷാർലറ്റ്, വാഷിംഗ്ടൺ, ഡിസി, ഫിലാഡൽഫിയ, ന്യൂയോർക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിൽ 4 ഇഞ്ച് വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ന്യൂയോർക്കിൽ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ ബുധനാഴ്ച വൈകുന്നേരം 12 മണി വരെ വെള്ളപ്പൊക്കമുണ്ടായേക്കാം. വൈകിട്ട്  7 മണി  മുതൽ  പെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച പുലർച്ചെ 2 മണി വരെയുണ്ടാകും. ഈ മഴ ഉച്ചതിരിഞ്ഞുള്ള യാത്രകളെ സാരമായി ബാധിക്കും.

വാഷിങ്ടൺ, ഫിലാഡൽഫിയ തുടങ്ങിയ നഗരങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിമുതൽ ബുധനാഴ്ച വൈകുന്നേരം 6-7 മണിവരെ അപകടസാധ്യത കൂടുതലാണ്. മൂന്ന് നഗരങ്ങളിലും അതിശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide