‘ഒത്തുതീര്‍പ്പാകുമോ എന്ന് സംശയം, മാസപ്പടി വിവാദം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം’: വി ഡി സതീശന്‍

തിരുവനന്തപുരം: മാസപ്പടി വിവാദം ഏജന്‍സികള്‍ ഒത്തുതീര്‍ക്കുമോ എന്ന് ഭയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിനാല്‍ വിവാദം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘപരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ അജണ്ട ഉണ്ടാക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ തെറ്റായ ഇടപെടല്‍ നടത്തിയാല്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ജ്യോതി ബസുവിന്റെ പേരിലുള്ള പരിപാടി വേണ്ടെന്ന് വെച്ചിട്ടാണ് പിണറായി വിജയന്‍ മോദിയെ സ്വീകരിക്കാന്‍ പോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കൈ ചേര്‍ത്ത് പിടിച്ചുള്ള നില്‍പ്പ് കണ്ടില്ലേയെന്നും നിങ്ങള്‍ തന്നെ വ്യാഖ്യാനിക്കെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read