
സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കർണാടക ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ എസ്എഫ് ഒ സംഘം വീണയെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ, എക്‌സാലോജിക് സൊല്യൂഷന്‍സിനെതിരെയുള്ള അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വീണയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതി അഭിഭാഷകന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കഴിഞ്ഞദിവസം കെഎസ്ഐഡിസി ആസ്ഥാനത്ത് എസ്എഫ്ഐഒ സംഘം പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ വീണ വിജയനെ സംഘം ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എസ്എഫ്ഐഒ പരിശോധന തടയാൻ കെഎസ്ഐഡിസി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ഈ നീക്കം മുൻകൂട്ടി കണ്ട എസ്എഫ്ഐഒ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി എത്തുന്നതിനു മുൻപ് കെഎസ്ഐഡിസി ആസ്ഥാനത്ത് ഇന്നലെ പരിശോധന നടത്തുകയായിരുന്നു.
Veena vijayan filed a writ petition in Karnataka high court against SFIO investigation