ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിനിടെ അക്രമം; ഇവിഎം കുളത്തിലേക്ക് വലിച്ചെറിഞ്ഞു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വിവിധ പ്രദേശങ്ങളിൽ അക്രമവും സംഘർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യൻ സെക്യുലർ ഫ്രണ്ടും (ഐഎസ്എഫ്) സിപിഐ എം അനുഭാവികളും തമ്മിൽ കൊൽക്കത്തയ്ക്ക് സമീപം ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ഭംഗറിലെ സതുലിയ മേഖലയിൽ കയ്യേറ്റം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റുമുട്ടൽ ISF അംഗങ്ങൾക്കിടയിൽ നിരവധി പേർക്ക് പരുക്കേറ്റു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ, രോഷാകുലരായ ജനക്കൂട്ടം പോളിംഗ് സ്റ്റേഷനുകളിലേക്ക് ബലമായി കടന്നുചെല്ലുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) പിടിച്ചെടുക്കുകയും അടുത്തുള്ള കുളത്തിലേക്ക് എറിയുകയും ചെയ്തു. വിവിപാറ്റ് ഘടിപ്പിച്ച ഇവിഎം ആണ് പിടിച്ചെടുത്ത് വലിച്ചെറിഞ്ഞത്. ബൂത്തുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ചില പോളിംഗ് ഏജൻ്റുമാരെ തടഞ്ഞുവെന്നാരോപിച്ചാണ് ഈ സംഭവം നടന്നത്.

“ഇന്ന് രാവിലെ 6.40 ന് ബെനിമാധവ്പൂർ എഫ്‌പി സ്‌കൂളിന് സമീപമുള്ള സെക്ടർ ഓഫീസറുടെ റിസർവ് ഇവിഎമ്മുകളും പേപ്പറുകളും 19-ജയ്‌നഗർ (എസ്‌സി) പിസിയിലെ 129-കുൽത്തലി എസിയിൽ പ്രാദേശിക ജനക്കൂട്ടം കൊള്ളയടിക്കുകയും 1 സിയു, 1 ബിയു, 2 വിവിപാറ്റ് മെഷീനുകൾ കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. സെക്ടറിന് കീഴിലുള്ള ആറ് ബൂത്തുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. പുതിയ ഇവിഎം സെക്ടർ ഓഫീസർക്ക് നൽകിയിട്ടുണ്ട്,” ചീഫ് ഇലക്ടറൽ ഓഫീസർ പശ്ചിമ ബംഗാൾ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide