കൃഷ്ണ നദീതടത്തില്‍ നിന്ന് 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷ്ണുവിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു

ബെംഗളൂരു: തെലങ്കാന-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള കൃഷ്ണ നദീതടത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഷ്ണുവിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു.

കര്‍ണാടകയിലെ റായ്ച്ചൂരില്‍ പാലം നിര്‍മാണത്തിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെടുത്തത്. വിഗ്രഹങ്ങള്‍ക്ക് 1000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വാസം.

വിഷ്ണു വിഗ്രഹവും ശിവലിംഗവും ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) കൈവശമാണ്.

അയോധ്യയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന രാംലല്ല പ്രതിമയുടെ സവിശേഷതയോട് സാമ്യമുള്ളതാണ് വിഷ്ണു വിഗ്രഹം. സംസ്ഥാനത്തെ പ്രശസ്ത ശില്‍പിയായ അരുണ്‍ യോഗിരാജാണ് രാംലല്ലയുടെ പ്രതിമ കൊത്തിയെടുത്തത്.

വിഷ്ണു വിഗ്രഹം 10 അവതാരങ്ങളെ ചിത്രീകരിക്കുന്ന ഒരു പ്രഭാവലയത്തോടെ നില്‍ക്കുന്ന നിലയിലാണ്.

More Stories from this section

family-dental
witywide