കേരളത്തിന് തിരിച്ചടി, വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലെ കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; ‘വിജിഎഫ് നിബന്ധനയിൽ മാറ്റം പ്രതീക്ഷിക്കണ്ട’

വിഴിഞ്ഞത്തെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളം വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന് കേന്ദ്ര തുറമുഖമന്ത്രി രാജ്യസഭയിലാണ് ഇന്ന് നിലപാട് അറിയിച്ചത്. തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണ്. തൂത്തുക്കുടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിന് ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്നതായിരുന്നു കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച മാനദണ്ഡം. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഫണ്ട് വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന പൊതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide