ഛര്‍ദ്ദി, വയറിളക്കം, വയറുവേദന…അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് നൊറോവൈറസ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നൊറോവൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. നോറോവൈറസ്, സാധാരണയായി വയറ്റിലെ ബഗ് എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും വയറിനെ ബാധിക്കുന്ന ഈ വൈറസ് രോഗബാധിതനായ വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കം, മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുക, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുക, തുടര്‍ന്ന് വായില്‍ തൊടുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ പടരുന്നു.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം ഛര്‍ദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയിലേക്ക് നയിക്കുന്ന പകര്‍ച്ചവ്യാധിയാണ് നോറോവൈറസ്. പലപ്പോഴും ‘വയറുപ്പനി’ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ടതല്ല.

നോറോവൈറസിന്റെ ലക്ഷണങ്ങള്‍ സാധാരണയായി ബാധിച്ചു കഴിഞ്ഞ് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നു, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, കുറഞ്ഞ ഗ്രേഡ് പനി, പേശി വേദന എന്നിവയോട് കൂടിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. രോഗബാധ സാധാരണയായി മൂന്ന് ദിവസത്തില്‍ താഴെ മാത്രമേ നീണ്ടുനില്‍ക്കൂവെങ്കിലും ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്കും ഇത് പ്രത്യേകിച്ച് കഠിനമായിരിക്കും.

നോറോവൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കാറുണ്ട്. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുന്നതിലൂടെ നിര്‍ജ്ജലീകരണം തടയുന്നത് രോഗത്തെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗമാണ്. ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷമോ ഡയപ്പറുകള്‍ മാറ്റിയതിന് ശേഷമോ, ഭക്ഷണം തയ്യാറാക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പായിട്ടും കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകുക. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ നോറോവൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി രോഗലക്ഷണങ്ങള്‍ ഇല്ലാതായി രണ്ട് ദിവസം വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

More Stories from this section

family-dental
witywide