
- ശുഭ
ഹിന്ദി ഹൃദയഭൂമിയിലെ ഒറ്റ ഹിന്ദു വോട്ടും ചോരാതിരിക്കാൻ മോദി വിഷലിപ്തമായ വിദ്വേഷപ്രസംഗങ്ങളും നുണകളും ആവർത്തിക്കുകയാണ് ഇപ്പോൾ
സബ് കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് വരെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ബിജെപി പ്രവർത്തകരും മുന്നോട്ടു വച്ചിരുന്നത്. ഒന്നാം ഘട്ടം വോട്ടിങ് കഴിഞ്ഞപ്പോൾ ആ മുദ്രാവാക്യം ബിജെപി പിൻവലിച്ചു . കാരണം രാജ്യത്തെ ഒരു പ്രത്യേക മതവിഭാഗത്തെ അതിരൂക്ഷമായ ഭാഷയിലാണ് മോദി തന്നെ മുന്നിട്ടിങ്ങി വെല്ലുവിളിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർ , ഒരുപാട് മക്കളുള്ളവർ തുടങ്ങിയ നിർവചനങ്ങളിലേക്ക് ഇന്ത്യയിലെ ന്യൂനപക്ഷം വരുന്ന മുസ്ലിങ്ങളെ അടയാളപ്പെടുത്താനാണ് മോദി ശ്രമം. ഒരു ഭരണാധികാരി തന്നെ സ്വന്തം ജനങ്ങൾക്കു നേരെ ഇത്ര ആക്ഷേപങ്ങൾ ചൊരിയാമോ എന്ന ചോദ്യം എല്ലാ ഇന്ത്യക്കാരുടേയും മനസ്സിൽ ഉയരുന്നുണ്ട്.
BIG BREAKING 🚨
— Rohini Anand (@mrs_roh08) April 23, 2024
Singapore international media covered Narendra Modi's hate speech.
Modi brings international shame yet again.#HateSpeech #DarpokSaheb pic.twitter.com/lOblIqytVJ
ആദ്യഘട്ട വോട്ടിങ് ശതമാനം കുറഞ്ഞത് ബിജെപിയെ വിറളിപ്പിടിക്കുന്നുണ്ടെന്നു വേണം കരുതാൻ. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ രാജ്യത്താകെ പോളിങ് ശതമാനം കുറവായിരുന്നു. 102 സീറ്റുകളിലായി ആകെ പോള്‍ ചെയ്തത് 65.5 ശതമാനം വോട്ടാണ്. 2019-നെക്കാള്‍ 4.4 ശതമാനം വോട്ടിന്റെ കുറവ്. ഇത് ആയുധമാക്കി ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഹിന്ദി ഹൃദയഭൂമിയിലെ ഒറ്റ ഹിന്ദു വോട്ടും ചോരാതിരിക്കാൻ മോദി വിഷലിപ്തമായ വിദ്വേഷപ്രസംഗങ്ങളും നുണകളും ആവർത്തിക്കുകയാണ് ഇപ്പോൾ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാവരുടേയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്നും. വീടും വാഹനവും സ്വർണവും എല്ലാം പിടിച്ചെടുത്ത് വീതംവയ്ക്കുമെന്നും കെട്ടുതാലി പോലും അവർ കൊണ്ടുപോകുമെന്നുമാണ് മോദിയുടെ ആവർത്തിച്ചുള്ള പ്രസംഗം. വികസനവും മറ്റു കാര്യങ്ങളും വിട്ട് വർഗീയതയിലേക്ക് മാത്രം തിരഞ്ഞെടുപ്പ് അജൻഡ സെറ്റ് ചെയ്തിരിക്കുകയാണ് മോദി. ബാക്കിയുള്ളവർ അതിനു പിന്നാലെ പോകും എന്ന് മോദിക്ക് നന്നായി അറിയാം.
അയോധ്യയിലെ രാമക്ഷേത്രവും വികസന മുദ്രവാക്യങ്ങളും പറഞ്ഞു പഴകിയതിനാൽ വേണ്ടത്ര ശക്തിപോര എന്നു ബിജെപിക്ക് തോന്നിത്തുടങ്ങി. അതോടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വിഷം വമിപ്പിക്കുന്ന നുണകളുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നത് .
ഈ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലിങ്ങൾക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും നിലവിലെ പ്രകടനപത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത രീതിയില്‍ മോദി പ്രസംഗിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ 2006 ഡിസമ്പര്‍ ഒന്‍പതിന് നടന്ന ദേശീയ വികസന കൗണ്‍സിലിന്റെ 52-ാമത് യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു മോദിയുടെ നുണപ്രചാരണം. എസ് സി /എസ് ടി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനെ കുറിച്ചുള്ള മന്‍മോഹന്‍ സിംങ്ങിന്റെ പ്രസംഗത്തെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്നുമാത്രമാക്കിയാണ് മോദി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണം എന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെയും അത്തരത്തിൽ വളച്ചൊടിച്ചു. രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ളീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ ആരോപണം. ആര്‍ക്കാണോ മക്കള്‍ കൂടുതലുള്ളത് അവര്‍ക്ക് എന്ന പ്രയോഗത്തിലൂടെ മുസ്ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുകയും അപമാനിക്കുകയും കൂടിയാണ് പ്രധാനമന്ത്രി ചെയ്തത്. അപകടം മനസ്സിലാക്കി തൊട്ടുപിന്നാലെ ആ നിലപാട് മാറ്റി മുത്തലാഖ് നിരോധിച്ചതും ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചതും താനാണെന്ന് വാദിച്ചു. പക്ഷെ പച്ചക്ക് വര്‍ഗീയ പറഞ്ഞ് വിഷം തുപ്പിയല്ലാതെ പത്ത് വര്‍ഷം രാജ്യം ഭരിച്ചിട്ടും രക്ഷയില്ലെന്ന് മോദി തിരിച്ചറിയുന്നു എന്നതാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം.
നരേന്ദ്ര മോദി പറഞ്ഞത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം മാത്രമല്ല, ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വേസ് പ്രതികരിച്ചത്. മോദിക്കെതിരെ സ്വമേധയാ കേസെടുക്കേണ്ട കുറ്റമാണ്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് മോദി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും തുല്യ അവകാശമെന്നാണ് ഭരണഘടനയില്‍ പറയുന്നതെങ്കിലും ഇവിടെ മോദിക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കാണ് ധൈര്യം.
80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. അതായത് 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം ന്യൂനപക്ഷങ്ങളും. ആ സമവാക്യത്തിലേക്ക് വോട്ടിനെ ഭിന്നിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
What is behind Modi’s hate Speech