ഗാസ സ്കൂൾ ആക്രമണത്തിൽ ഇസ്രായേലിനെതിരെ കടുത്ത വിമർശനം, ആശങ്ക വ്യക്തമാക്കി അമേരിക്ക, അപലപിച്ച് കമല, ഞെട്ടലെന്ന് ബ്രിട്ടൻ

വാഷിങ്ടൺ: ഗാസയിലെ സ്കൂളിൽ അഭയാർഥികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഗോളതലത്തിൽ അതിരൂക്ഷ വിമർശനം ഉയരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കയടക്കം രംഗത്തെത്തി. ഇ​സ്രായേലിനെതിരെ വിവിധ ലോകരാജ്യങ്ങളും യുറോപ്യൻ യൂണിയനും കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യു എസിന്റേയും പ്രതികരണം. ഗാസയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് പ്രസ്താവനയടക്കം പുറത്തിറക്കി.

ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഇസ്രായേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണത്തിൽ യു എസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസും പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേൽ നടത്തിയ അക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നാണ് കമല പറഞ്ഞത്.

അതേസമയം ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുറോപ്യൻ യൂണിയനും ബ്രിട്ടൻ, തുർക്കി, അറബ് രാജ്യങ്ങളുടക്കം രംഗത്തെത്തി. ഗസ്സയിൽ നിന്നും വരുന്ന ചിത്രങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്നായിരുന്നു യുറോപ്യൻ യൂണിയന്റെ പ്രതികരണം. ബ്രിട്ടനും സമാനമായ പ്രതികരണമാണ് നടത്തിയത്. ഗാസ സിറ്റിയിലെ പലസ്തീനികളുടെ അഭയാർത്ഥി സ്‌കൂൾ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70-ലധികം പേരാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide