കെ.കെ ശൈലജ, എളമരം കരീം, മുകേഷ്, തോമസ് ഐസക്ക്, ആരിഫ്…ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ആരൊക്കെ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി സാധ്യത പട്ടികയും പുറത്തുവന്നു. 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളില്‍ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉള്‍ക്കൊളളുന്ന ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം.

ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളില്‍ പരാഗണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തില്‍ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കമെങ്കിലും ജനപ്രീതിയില്‍ മുന്നിലുളള കെകെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാപ്പട്ടികയിലുണ്ട്.

കോഴിക്കോട് മണ്ഡലത്തില്‍ രാജ്യസഭാംഗമായ എളമരം കരീമും വി. വസീഫും പട്ടികയിലുണ്ട്. എളമരം കരീമിനെയും പരിഗണിക്കുന്നുണ്ട്. കാസര്‍ഗോഡ് എംവി ബാലകൃഷ്ണനെയും ടിവി രാജേഷിനെയും പരിഗണിക്കുന്നുണ്ട്. ഒപ്പം കൊല്ലത്ത് മുകേഷും പത്തനംതിട്ടയില്‍ തോമസ് ഐസക്കിന്റെയും ആലപ്പുഴയില്‍ എംഎം ആരിഫിന്റെയും പേരുകള്‍ പട്ടികയിലുണ്ട്.

കര്‍ഷക സമര നേതാവ് ബിജു കൃഷ്ണയുടെ പേരും ഉയരുന്നുണ്ട്. ആറ്റിങ്ങലില്‍ വി ജോയിയുടെയും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജിന്റെയും പേരാണുള്ളത്. ചാലക്കുടി സി. രവീന്ദ്രന്റെയും ആലത്തൂര്‍ മന്ത്രി കെ രാധാകൃഷ്ണന്റെയും പേരുകളുണ്ട്. പാലക്കാട്ട് എം സ്വരാജിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ്ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ട്.

21 ന് സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്നതിന് ശേഷം ഈ മാസം 27 നാകും സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികള്‍ ചേരും.

More Stories from this section

family-dental
witywide