സിദ്ധാർഥന്റെ മരണം: ആരോപണ വിധേയനായ വിദ്യാർഥിയുടെ അമ്മയുടെ പ്രാക്ടീസ് കേന്ദ്രത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിയുടെ അമ്മയുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിനു നേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന വിദ്യാർഥിയുടെ അമ്മ ഡോ. ബിന്ദു സുന്ദറിന്റെ ക്ലിനിക്കിന് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.

നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദർ ഇവിടെയാണ് സ്വകാര്യ പരിശോധന നടത്തുന്നത്. ഡോക്ടറുടെ മകൻ കേസിലെ പ്രതിയാണെന്നാരോപിച്ചായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഡോക്ടറുടെ നെയിം ബോർഡ്‌ അടക്കം നശിപ്പിച്ചത്. പ്രാക്ടീസ് റൂമിലേക്കു കയറി മുറിയിലെ സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ആരോപണം ഉയർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Youth congress activists attacks Sidhardhan’s death accused Mother’s clinic