ഓസ്ട്രേലിയയെ നടുക്കി സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ്. ഡിസംബർ 14ന് വൈകിട്ട് നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഷൂട്ടറും ഉൾപ്പെടുന്നതായാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച രണ്ട് ആക്രമികൾ ബീച്ചിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ നിന്നും പാലത്തിൽ നിന്നും തോക്കുകൾ ഉപയോഗിച്ച് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം 50ഓളം വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്ത് പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റി, ചിലർ ഗുരുതരാവസ്ഥയിൽ.
ആക്രമണം നടന്നത് യഹൂദ ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിൽ ചബാദ് ഓഫ് ബോണ്ടി സംഘടിപ്പിച്ച ‘ചാനുക്ക ബൈ ദി സീ’ ആഘോഷത്തിനിടെയാണ്. നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയിരുന്ന സമയത്ത് പെട്ടെന്നുണ്ടായ വെടിവയ്പിൽ പാനിക് പരക്കുകയും ആളുകൾ ചിതറിയോടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, അതിൽ വെടിയൊച്ചകളും നിലവിളികളും പോലീസ് സൈറണുകളും കേൾക്കാം.
പോലീസ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഒരാൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. പ്രദേശം ഒഴിഞ്ഞുമാറാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നായ ബോണ്ടി ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന സ്ഥലമാണ്.









