കൊമാൻഡയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 പേര്‍ മരിച്ചു

ബ്രാസാവിൽ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാൻഡയിൽ ക്രിസ്‌ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണം. പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തിൽ 38 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ.

പുലർച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ പള്ളി സമുച്ചയവും വീടുകളും കടകളും ഇവർ കത്തിക്കുകയും വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ആക്രമത്തിൽ ഇരുപതിലേറെ പേർ വെടിയേറ്റു മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളിൽ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചതെന്നും ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള എഡിഎഫ് 1990 കളിൽ ഉഗാണ്ടയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ്. സ്വന്തം നാട്ടിലെ സൈനിക സമ്മർദ്ദം മൂലം 2002ൽ ഇവർ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു.

More Stories from this section

family-dental
witywide