
മക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും പെയ്ന കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണെന്നും ഇവര്‍ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അല്‍ഹുസൈനിയയിലെ ഷെയ്ഖ് ബിന്‍ ഉഥൈമിന്‍ മസ്ജില്‍ നിന്ന് ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅമാനിലാണ് അപകടമുണ്ടായത്. റോഡിലൂടെ ഒഴുകിയ വെള്ളത്തിന് ശക്തിയില്ലെന്ന് വിചാരിച്ചാണ് യുവാക്കൾ സഞ്ചരിച്ചത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കാര്‍ ഒഴുക്കില്‍പ്പെട്ടു.
മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
4 dies after car trapped in rain water saudi