ഓക്സിജനും വൈദ്യുതിയും ലഭ്യമാക്കി, 150 മീറ്റര്‍ അരികെ രക്ഷാപ്രവര്‍ത്തകര്‍, തകര്‍ന്ന തുരങ്കത്തില്‍ 8 പേര്‍, അതിജീവിക്കാന്‍ സാധ്യത കുറവ്‌

തെലങ്കാന: നാഗര്‍കുര്‍ണൂലില്‍ തുരങ്കം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. തുരങ്കത്തില്‍ കുടുങ്ങിയ എട്ടുപേരുടെ 150 മീറ്റര്‍ അരികെ രക്ഷാപ്രവര്‍ത്തകരെത്തിയെന്നാണ് വിവരം.

തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ മൂടിയ നിലയിലാണ്. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. അവശിഷ്ടങ്ങള്‍ ഇ കണ്‍വെയര്‍ ബെല്‍റ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

തുരങ്കത്തില്‍ ഓക്സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്.
.
ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞുവീണത്. രണ്ട് എന്‍ജിനീയര്‍മാരും ആറ് തൊഴിലാളികളുമാണ് തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്.

More Stories from this section

family-dental
witywide