പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് ജഡ്ജി ഉള്‍പ്പെടെ 950 പേര്‍ ; ഹൈക്കോടതിയില്‍ എന്‍.ഐ. എ

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ജില്ലാ ജഡ്ജിയും ഇക്കൂട്ടത്തിലുണ്ടെന്നും എന്‍ ഐ എ പറയുന്നു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാ സുദീന്‍, അന്‍സാര്‍ കെ പി,സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.ഐ.എ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ അവരുടെ പട്ടിക തയ്യാറാക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ ഐ എ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിറാജുദ്ദീല്‍ നിന്ന് പിടിച്ചെടുത്ത പട്ടികയില്‍ 240 പേരുണ്ടായിരുന്നുവെന്നും ആലുവ പെരിയാര്‍വാലിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്ന് ലഭിച്ച ഹിറ്റ് ലിസ്റ്റില്‍ അഞ്ചുപേരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും എന്‍ഐഎ പറയുന്നു. അറസ്റ്റിലായ മറ്റൊരാളുടെ വീട്ടില്‍ നിന്ന് 500 പേരുടെ പട്ടിക ലഭിച്ചെന്നും എന്‍ ഐ എ കോടതയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide