
വാഷിംങ്ടൺ: ലോസ് ആഞ്ചലീസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡുകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. ആപ്പിൾ, അഡിഡാസ്, ഫാർമസി, ജുവല്ലറികൾ എന്നിവ സ്റ്റേറുകൾ കൊള്ളയടിക്കപ്പെട്ടു. മിക്ക സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റോറുകളുടെ ഭിത്തികളിൽ ചിത്രങ്ങൾ പെയിന്റ് ചെയ്ത് അക്രമികൾ നശിപ്പിച്ചിട്ടുമുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകൾക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് മേയർ കരെൻ ബാസ് ലോസ് ആഞ്ചലീസിൽ കർഫ്യു പ്രഖ്യാപിച്ചു. ലോസ് ആഞ്ചലീസിലെ ചിലയിടങ്ങളിലായാണ് ചൊവ്വാഴ്ച മുതൽ രാത്രി എട്ടുമുതൽ രാവിലെ ആറുമണി വരെ കർഫ്യു നിലവിൽ വന്നിരിക്കുന്നത്. ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കർഫ്യു ഉണ്ടാകില്ല. നഗരത്തിലെ പൊതുഇടങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. കലാപം നേരിടാൻ ലോസ് ആഞ്ചലീസിലേക്ക് ഡൊണാൾഡ് ട്രംപ് 4000 നാഷണൽ ഗാർഡുകളെയും യു.എസ് സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും അയച്ചിട്ടുണ്ട്.