അഹമ്മദാബാദ് വിമാന ദുരന്തം : ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍, യുഎസില്‍ അയച്ച് പരിശോധിക്കേണ്ടി വന്നേക്കും

ന്യൂഡല്‍ഹി: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. അപടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഡേറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയ തുടരാന്‍ അമേരിക്കയിലേക്ക് അയയ്ക്കേണ്ടി വന്നേക്കാം എന്ന് വൃത്തങ്ങള്‍ അറിയിച്ചു. വാഷിങ്ടണിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്കാണ് അയയ്ക്കുന്നതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. ‘ബ്ലാക്ക് ബോക്സ്’ യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്തിന്റെ വാല്‍ ഭാഗത്ത് വയ്ക്കാറുള്ള ബ്ലാക്ക് ബോക്സുകളില്‍ നിന്നാണ് വിമാന ദുരന്തങ്ങളുടെ വ്യക്തമായ കാരണം കണ്ടുപിടിക്കുന്നത്. ‘ബ്ലാക്ക് ബോക്സ്’ വാസ്തവത്തില്‍ രണ്ട് ഉപകരണങ്ങളാണ് – കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, അല്ലെങ്കില്‍ സിവിആര്‍, പിന്നെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, അല്ലെങ്കില്‍ എഫ്ഡിആര്‍. വിമാന അപകടങ്ങളുണ്ടാകുമ്പോള്‍ അവശിഷ്ടങ്ങളില്‍ നിന്ന് വേഗം തിരിച്ചറിയാനായി തിളക്കമേറിയ ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്സിന്.

വിമാനത്തിന്റെ ഉയരം, വേഗം എന്നിവ രേഖപ്പെടുത്തുന്ന ഫ്ളൈറ്റ് ഡേറ്റാ റിക്കോര്‍ഡര്‍, കോക്പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ എന്നീ ഭാഗങ്ങള്‍ അടങ്ങിയതാണ് ബ്ലാക്ക് ബോക്സ്. എന്‍ജിന്‍ പെര്‍ഫോമന്‍സ്, വിമാനപാത തുടങ്ങിയവ മുപ്പത് ദിവസത്തേക്ക് ഇത് രേഖപ്പെടുത്തിവയ്ക്കും.

More Stories from this section

family-dental
witywide