”എഐ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അവിശ്വസനീയമായ അവസരങ്ങള്‍”: മോദിയെ കണ്ട ശേഷം ഗൂഗിള്‍ സിഇഒ

പാരീസ്: എഐ ആക്ഷന്‍ ഉച്ചകോടിക്കായി പാരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. പാരീസില്‍ നടന്ന എഐ ആക്ഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക് അവിശ്വസനീയമായ അവസരങ്ങള്‍ കൊണ്ടുവരുന്നമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തെ ഡിജിറ്റല്‍ വളര്‍ച്ച വേഗത്തിലാക്കാന്‍ ഗൂഗിളും ഇന്ത്യയും തമ്മിലുള്ള അടുത്ത സഹകരണത്തിനുള്ള സാധ്യതയും ആല്‍ഫബെറ്റ് സിഇഒ കൂടിയായ സുന്ദര്‍ പിച്ചൈ എക്‌സില്‍ എടുത്തു പറഞ്ഞു.

നേരത്തെ, പാരീസില്‍ നടന്ന ഇന്ത്യ-ഫ്രാന്‍സ് സിഇഒമാരുടെ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നവീകരണത്തെ വളര്‍ത്തുന്നതിലും ഫോറം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.

എഐ വികസനത്തിനായി ഗൂഗിള്‍ 7500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നവീകരണവും വ്യാപനവും പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, തൊഴില്‍ മേഖലയെ എഐയുമായി പൊരുത്തപ്പെടുത്തല്‍, ബോധപൂര്‍വവും ഉത്തരവാദിത്വത്തോടെയുമുള്ള മുന്നേറ്റം എന്നീ നാലു പ്രധാന ഘടകങ്ങള്‍ എഐയുടെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ ആവശ്യമാണെന്നും പിച്ചൈ ചൂണ്ടിക്കാട്ടി.

അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം പ്രധാനമന്ത്രി മോദി എഐ ആക്ഷന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടി ആഗോള നേതാക്കള്‍, നയരൂപീകരണക്കാര്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല വിഭാഗത്തോടെയാണ് അവസാനിച്ചത്. സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണവും ഉച്ചകോടി എടുത്തുകാണിച്ചു.

More Stories from this section

family-dental
witywide