
ന്യൂ ഡൽഹി: ജൂലൈ പകുതി വരെ പതിനഞ്ച് ശതമാനത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ജൂൺ 12 ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണം.
ഇതോടെ എയർ ഇന്ത്യ ആറ് ദിവസത്തിനുള്ളിൽ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി. ടിക്കറ്റ് തുക യാത്രക്കാർക്ക് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയവയിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ്. നിലവിൽ വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ ആശങ്കകളും നിലനിൽക്കുകയാണ്.