
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ ജഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ്. ഡ്രീം ഇലവനുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ സ്പോൺസർ ആയി അപ്പോളോ ടയേഴ്സിനെ തീരുമാനിച്ചത്. 2027 വരെയാണ് കരാർ. ഓരോ മത്സരത്തിനും നാലരക്കോടി രൂപ വീതമാകും അപ്പോളോ ടയേഴ്സ് ബിസിസിഐക്ക് നൽകുക. ഡ്രീം ഇലവൻ നാലു കോടി രൂപയായിരുന്നു ടീമിന് നൽകിയിരുന്നത്.
ഏകദേശം 130 മത്സരങ്ങളാണ് 2027 വരെയുള്ള കാലയളവിൽ ഉള്‍പ്പെടുക. അപ്പോളോ ടയേഴ്സിനെ കൂടാതെ കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പതിനാറിനായിരുന്നു ലേലം. 2023 ല്‍ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവന്‍ എത്തിയത്. 2002 മുതല്‍ 2013 വരെ നീണ്ട 12 വര്‍ഷം സഹാറയും ശേഷം സ്റ്റാര്‍ ഇന്ത്യയായിരുന്നു ഇന്ത്യൻ ടീമിൻ്റെ സ്‌പോണ്‍സര്‍ ആയിരുന്നത്. അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരില്ല.