
ന്യൂഡൽഹി: അസർബൈജാൻ പാകിസ്താനിൽനിന്ന് ചൈനീസ് വിമാനമായ ജെഎഫ്-17 തണ്ടർ വിമാനം വാങ്ങാൻ ലക്ഷ്യമിടുമ്പോൾ ഇന്ത്യയിൽ നിർമിച്ച റഷ്യൻ യുദ്ധവിമാനം സുഖോയ് 30എംകെഐ വിമാനം വാങ്ങാൻ ആലോചിച്ച് അർമേനിയ. എതിരാളിയായ അസർബൈജാൻ പാകിസ്താനിൽനിന്ന് ചൈനീസ് വിമാനമായ ജെഎഫ്-17 തണ്ടർ വിമാനത്തിന്റെ 40 എണ്ണം വാങ്ങാനാണ് തീരുമാനം. ഇന്ത്യയിൽനിന്ന് പിനാക റോക്കറ്റ് സംവിധാനം ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ വാങ്ങിയ അർമേനിയ ഇത്തവണ ബ്രഹ്മോസ് എൻജി, അസ്ത്ര എന്നീ മിസൈലുകൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച സുഖോയ്-30 എംകെഐ യുദ്ധവിമാനമാണ് വാങ്ങുക എന്നാണ് റിപ്പോർട്ട്.
പരമ്പരാഗതമായി അര്‍മേനിയ ആയുധങ്ങള്‍ക്ക് വേണ്ടി ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നെങ്കിലും നഗൊര്‍ണൊ- കരാബാക്ക് വിഷയത്തില്‍ റഷ്യയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ആയുധ സഹായം അര്‍മേനിയയ്ക്ക് ലഭിച്ചില്ല. യുക്രൈനുമായി നീണ്ട യുദ്ധത്തില്‍ നില്‍ക്കുന്നതിനാല്‍ അര്‍മേനിയയ്ക്കുള്ള ആയുധ വിതരണത്തിലും തടസമുണ്ടായി. നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്ന എസ്.യു-30 എം വിമാനങ്ങള്‍ ഇതുവരെ റഷ്യ വിതരണം വിതരണം ചെയ്തിട്ടില്ല. ഈ സമയത്താണ് ഇന്ത്യ അര്‍മേനിയയ്ക്ക് ആയുധ സഹായവുമായെത്തിയത്.
സാമ്പത്തിക ലാഭവും കൂടുതൽ പ്രവർത്തന മികവും കണക്കിലെടുത്താണ് അർമേനിയ
സുഖോയ്-30 എംകെഐ വിമാനം വാങ്ങാൻ ആലോചിക്കുന്നത്. നേരത്തെ ഫ്രഞ്ച് യുദ്ധവിമാനമായ റഫാൽ വാങ്ങാനായിരുന്നു അർമേനിയയുടെ തീരുമാനം. നടപ്പിലായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാൻ പ്രതിരോധ ഇടപാട് കാരണമായി തീരും. 2020 മുതൽ അസർബൈജാനുമായി തുടരുന്ന നഗൊർണൊ- കരാബാക്ക് യുദ്ധത്തിൽ അർമേനിയയുടെ പക്ഷത്താണ് ഇന്ത്യ . 2022-ലെ കണക്കനുസരിച്ച് അർമേനിയ ഇന്ത്യയിൽ നിന്ന് 25 കോടി ഡോളറിൻ്റെ ആയുധങ്ങൾ വാങ്ങിയിട്ടുണ്ട്. അർമേനിയയ്ക്ക് ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും ആർട്ടിലറി ഷെല്ലുകളുമുൾപ്പെടെ നിരവധി ആയുധങ്ങൾ നൽകിയിട്ടുമുണ്ട്.
എന്നാൽ, നഗൊർണൊ- കരാബാക്ക് വിഷയത്തിൽപാകിസ്‌താന്റെയും തുർക്കിയുടേയും പിന്തുണ അസർബൈജാനുണ്ട്. അസർബൈജാനെ ഇന്ത്യൻ ആയുധങ്ങളുടെ ബലത്തിൽ അർമേനിയ പ്രതിരോധത്തിലാക്കിയപ്പോഴാണ് ചൈനയും പാകിസ്‌താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ വിമാനം വാങ്ങാൻ അസർബൈജന്റെ തീരുമാനം. ഇതോടെ വ്യോമസേനാ ശേഷി വർധിപ്പിക്കാൻ അർമേനിയയും തീരുമാനിക്കുകയായിരുന്നു. അർമേനിയയ്ക്ക് നിലവിൽ റഷ്യൻ നിർമിത എസ്.യു 30എം യുദ്ധവിമാനമുള്ള ചെറിയൊരു വ്യോമസേനയാണ് ഉള്ളത്. എസ്.യു- 30 എമ്മിൻ്റെ ഇന്ത്യൻ പതിപ്പാണ് എസ്.യു-30എംകെഐ ഇതിൽ പല സാങ്കേതിക വിദ്യകളും ഇന്ത്യയുടേതാണ്. ആയുധങ്ങളും, ഇലക്ട്രോണിക് കൗണ്ടർ മെഷർമെൻസുകളുമടക്കം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ്
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്( എച്ച്എഎൽ) ആണ് റഷ്യയുടെ ലൈസൻസോടെ ഇന്ത്യയിൽ ഈ യുദ്ധവിമാനം നിർമിക്കുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി 12 എസ്.യു-30 എംകെഐ വിമാനങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്ന എച്ച്എഎൽ അർമേനിയ ആവശ്യപ്പെട്ടാൽ നിർമാണ ശേഷി വർധിപ്പിക്കാൻ തയ്യാറായേക്കും. അങ്ങനെ വന്നാൽ എച്ച്എഎല്ലിന് രാജ്യത്തിന് പുറത്തേക്ക് ആദ്യമായി യുദ്ധവിമാനം കയറ്റുമതി ചെയ്യുക എന്ന സുപ്രധാന നേട്ടം കൂടി ലഭിക്കും.