
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ പരാജയം നുണഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
2013 മുതല്‍ നിലനിര്‍ത്തിവന്ന സീറ്റാണ് കെജ്രിവാളിന് ഇന്ന് നഷ്ടമായത്. അന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയെ ഒരു ദശാബ്ദക്കാലം ഡല്‍ഹി ഭരണത്തില്‍ നിലനിര്‍ത്തിയത്.
ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് 47 സീറ്റിലാണ് ബി ജെ പി മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 36 സീറ്റും കടന്ന ബി ജെ പി 50 സീറ്റ് തികയ്ക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്. പത്ത് വർഷത്തെ ആം ആദ്മി ഭരണത്തിനാണ് തലസ്ഥാനത്ത് ഇതോടെ അവസാനമാകുന്നത്. ആം ആദ്മി പാർട്ടിലെ അതിഷിയാണ് ജയിച്ചവരിലെ പ്രമുഖ.