
വാഷിങ്ടൺ: രാജ്യത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് എച്ച്-1 ബി വിസയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുതുവർഷ രാവിൽ തൻ്റെ മാർ-എ-ലാഗോ റിസോർട്ടിൽ വച്ചാണ് അദ്ദേഹം പരാമർശം നടത്തിയത്. H-1B വിസയിൽ തൻ്റെ നിലപാടിൽ വന്ന മാറ്റത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു മറുപടി. എച്ച്-1ബി വിസയിൽ എൻ്റെ മനസ്സ് മാറ്റിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഏറ്റവും കഴിവുള്ള ആളുകൾ ഉണ്ടാകണമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ബുദ്ധിയുള്ളവരെ വേണം. ഞങ്ങൾക്ക് ധാരാളം ആളുകൾ വരേണ്ടതുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം ജോലി ലഭിക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ H -1B വിസയെ ട്രംപ് എതിർത്തിരുന്നു. അതുകൊണ്ടുതന്നെ H -1B വിസക്ക് കടുത്ത എതിർപ്പാണ് ട്രംപ് അനുകൂലികൾ ഉയർത്തിയത്. എന്നാൽ, ട്രംപ് ടീമിലെ പ്രധാനിയായ ഇലോൺ മസ്ക് H -1B വിസയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെ ട്രംപും നിലപാട് മാറ്റി.
At Last Donald Trump support H-1B visa programme