പലസ്തീൻ ആക്ഷന് നിരോധനം; ലണ്ടനിലെ പ്രതിഷേധത്തിൽ  466 പേരെ അറസ്റ്റ് ചെയ്തു

ലണ്ടൻ: ബ്രിട്ടണിലെ പലസ്തീൻ അനുകൂല ആക്ട‌ിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റിലായി. ശനിയാഴ്ച‌ 466 പേരെ സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്  മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ  അറസ്റ്റിലായ എട്ടുപേരിൽ  അഞ്ചുപേരും അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.  പോലീസുകാർക്ക് ഗുരുതരമായി   ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

കറുത്ത വസ്ത്രവും കഫിയയും ധരിച്ച് പലസ്തീൻ പതാകകളുമായാണ് പ്രതിഷേധക്കാർ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെത്തിയത്. പലസ്‌തീന് ആക്ഷന് പിന്തുണ പ്രഖ്യാപിച്ചും വംശഹത്യയെ എതിർത്തും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും പ്രതിഷേധിച്ചു.

പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ പ്രതിഷേധത്തിൻ്റെ ഭാഗമായി റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പലസ്‌തീൻ ആക്ഷന് ബ്രിട്ടീഷ് സർക്കാർ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ്  നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച  പ്രതിഷേധം നടന്നത്. നിരോധനം വന്നതോടെ സംഘടനയിൽ അംഗമാകുന്നത് ക്രിമിനൽക്കുറ്റമായി മാറിയിട്ടുണ്ട്. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് 14 വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം.

More Stories from this section

family-dental
witywide