ജമ്മുവിലെ സാംബയില്‍ 7 ജയ്‌ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു; നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നത് 12 പേര്‍, 5 പേര്‍ രക്ഷപെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴു ജയ്‌ഷെ മുഹമ്മദ് ഭീകരരെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. സംഘത്തില്‍ 12 ഓളം പേരുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേര്‍ രക്ഷപ്പെട്ടെന്നുമാണ് വിവരം.

ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാന്‍കോട്ട്, ഉദംപുര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിര്‍വീര്യമാക്കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

അതേസമയം, ജമ്മു കശ്മീരിലെ കുപ്വാര, ഉറി മേഖലകളില്‍ ഇന്നു പുലര്‍ച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയിരുന്നു. ഉറിയിലെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

More Stories from this section

family-dental
witywide