പാകിസ്ഥാനിൽ തിരക്കിട്ട ചർച്ചകളും ഉന്നത യോഗങ്ങളും, പ്രത്യാക്രമണത്തിന് പാക് പ്രധാനമന്ത്രി സൈന്യത്തിന് അനുമതി നൽകിയെന്ന് റിപ്പോർട്ട്; സർവ്വ സജ്ജമായി ഇന്ത്യ

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ സർജിക് സ്ട്രൈക്കിലൂടെ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ പാകിസ്ഥാന്‍റെ പ്രത്യാക്രമണമുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. തിരിച്ചടിക്കുള്ള സാധ്യതകൾ മുൻനിർത്തി ഇന്ത്യ എന്ത് സാഹചര്യവും നേരിടാൻ സജ്ജമായിട്ടുണ്ട്. പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായുള്ള റിപോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിൽ തിരക്കിട്ട ചർച്ചകളും ഉന്നത യോഗങ്ങളും നടക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, തിരിച്ചടിക്കാന്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യവും അനുമതിയും നല്‍കിയതായും റിപ്പോർട്ടുണ്ട്.

ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വസജ്ജമായിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തികളെല്ലാം ശക്തമായ സുരക്ഷയിലാണ്. അതിർത്തിയിൽ കൂടുതൽ സേനകളെ വിന്യസിച്ചു. ഇന്ത്യ നിരപരാധികളെ ഉന്നം വെച്ചെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ തിരിച്ചടിക്കൊരുങ്ങുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയുടെ സഹായവും പാകിസ്ഥാന്‍ തേടിയതായാണ് വിവരം. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെങ്കില്‍ പാകിസ്ഥാന്റെ തിരിച്ചടി സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടായിരിക്കുമെന്നാണ് കുരുതുന്നത്.

More Stories from this section

family-dental
witywide