വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കര്‍ശനമാക്കി കാനഡ ; ഇന്ത്യന്‍ അപേക്ഷകരുടെ വിസ നിരസിക്കല്‍ നിരക്ക് 74% ലേക്ക്

ഒട്ടാവ : കാനഡയിലുള്ള ഉന്നത വിദ്യാഭ്യാസവും കുടിയേറ്റവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അധിക ആശങ്ക സമ്മാനിക്കും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്കായുള്ള കാനഡയുടെ നിയന്ത്രണം മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെ കൂടുതല്‍ ബാധിക്കും. കാരണം ഒരുകാലത്ത് ആഗോള പഠന കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന രാജ്യം ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമല്ല. ഒരു ദശാബ്ദത്തിലേറെയായി കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്രോതസ്സാണ് ഇന്ത്യ. ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 1,000-ത്തിലധികം അംഗീകൃത അപേക്ഷകരുള്ള രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരസിക്കല്‍ നിരക്ക് ഇന്ത്യയിലാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയ കാനഡ ഇന്ത്യന്‍ അപേക്ഷകരുടെ വിസാ നിരസിക്കല്‍ നിരക്ക് 74% മാക്കി ഉയര്‍ത്തിയിരിക്കുകയാണ്. താല്‍ക്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനും കനേഡിയന്‍ വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് കാനഡയുടെ നീക്കം. 2024ലേതുപോലെ 2025ലും കാനഡ പഠന പെര്‍മിറ്റുകളുടെ എണ്ണം കുറച്ചു.

കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പ് റോയിട്ടേഴ്സുമായി പങ്കുവെച്ച ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റില്‍ ഇന്ത്യന്‍ പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് ഏകദേശം 32% ആയിരുന്നു. ആ സമയങ്ങളില്‍ അന്താരാഷ്ട്ര അപേക്ഷകരുടെ മൊത്തത്തിലുള്ള നിരസിക്കല്‍ നിരക്ക് ഏകദേശം 40% ആയിരുന്നു, അതേസമയം 2025 ഓഗസ്റ്റില്‍ ഏകദേശം 24% ചൈനീസ് അപേക്ഷകള്‍ നിരസിക്കപ്പെട്ടുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണവും കുത്തനെ കുറഞ്ഞു. 2025 ഓഗസ്റ്റില്‍ വെറും 4,515 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അപേക്ഷിച്ചത്, 2023 ഓഗസ്റ്റില്‍ ഇത് 20,900 ആയിരുന്നു.

Canada tightens student visa rules; rejection rate for Indian applicants rises to 74%

More Stories from this section

family-dental
witywide