രാജ്യത്ത് സെൻസസ് 2027ൽ; രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും, ജാതി സെൻസസ് കൂടി ഉൾപ്പെടുത്തും

രാജ്യത്തെ 16-ാമത് സെൻസസ് 2027ൽ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുമെന്നും ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം കേന്ദ്രം മാറ്റിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ. 93 വർഷത്തിനുശേഷമാണ് രാജ്യത്ത് ‍ജാതി സെൻസസ് നടത്തുന്നത്.

2027ൽ സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളായ ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ആദ്യ ഘട്ടത്തിൽ (ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ശേഖരിക്കും. ഓരോ വീട്ടിലെയും അം​ഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ രണ്ടാം ഘട്ടത്തിലും ശേഖരിക്കും. സെൻസസ് പ്രവർത്തനങ്ങൾക്കായി ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോ​ഗിക്കും.

More Stories from this section

family-dental
witywide