സിറിയയില്‍ സുരക്ഷാ സേനയും അസദിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍: 70 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാര്‍ട്ടസ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ സേനയും മുന്‍ പ്രസിഡന്റ് ബഷാര്‍ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലായിരുന്നു അക്രമം. അസദിനെ അനുകൂലിക്കുന്നവര്‍ ഭൂരിപക്ഷം ഉള്ള മേഖലയിലാണ് ഈ നഗരങ്ങള്‍. ബഷാര്‍ അസദിന്റെ പതനത്തിനു ശേഷം അലവി വിഭാഗത്തിനു നേര്‍ക്ക് വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണു സംഘര്‍ഷവും ഉണ്ടായത്. സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഹയാത്ത് തഹ്രീര്‍ അല്‍ ശാമിന്റെ നേതൃത്വത്തില്‍ (എച്ച്ടിഎസ്) അസദിനെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഏറ്റവും രൂക്ഷമായതാണ് ഇപ്പോഴത്തേത്. റോഡരികില്‍ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide