‘വോട്ട് കൊള്ള’ ആരോപണം കത്തിക്കാൻ രാഹുൽ ഗാന്ധി, ‘വോട്ട്ചോരി.ഇൻ’ വെബ്സൈറ്റിന് തുടക്കം കുറിച്ചു; പൊതുജനങ്ങളോട് പങ്കാളികളാകാൻ ആഹ്വാനം

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം നാളെ നടത്താനിരിക്കുന്ന മാർച്ചിന് മുന്നോടിയായി, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. കർണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രചാരണം ആരംഭിച്ച രാഹുൽ, തന്റെ ഈ പോരാട്ടത്തിന് ദേശവ്യാപക പിന്തുണ തേടുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ, തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കാൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ‘വോട്ട്ചോരി.ഇൻ’ എന്ന പേര് നൽകിയ ഒരു വെബ്സൈറ്റും അദ്ദേഹം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. “തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങൾ ഒന്നിച്ചുനിന്നാൽ മാത്രമേ ഇത് സാധ്യമാകൂ,” രാഹുൽ തന്റെ പ്രചാരണ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ മാർച്ചും ഈ ഡിജിറ്റൽ പ്രചാരണവും തെരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യത ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide