കഫ് സിറപ്പ് ദുരന്തം: ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍, മരിച്ച കുട്ടികളുടെ എണ്ണം 21 ലേക്ക്

ഭോപ്പാല്‍: ഇരുപത്തിയൊന്ന് കുട്ടികളുടെ ജീവനെടുത്ത കഫ് സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. മധ്യപ്രദേശ് പൊലീസ് ചെന്നൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

അതിനിടെ, കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. കഫ് സിറപ്പ് കഴിച്ച് നാഗ്പുരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide