കൃഷ്ണകുമാറും മകളും ഉള്‍പ്പെട്ട കേസുകള്‍ ക്രൈം ബ്രാഞ്ചിന്, ആരോപണം ഉന്നയിച്ച ജീവനക്കാര്‍ ഒളിവില്‍

തിരുവനന്തപുരം : നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും ഉള്‍പ്പെട്ട കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനും മകള്‍ക്കും എതിരെ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസുകള്‍ അന്വേഷിച്ചുവന്നിരുന്നത്. ഇതാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിക്ക് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന ‘ഒ ബൈ ഓസി’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. മൂന്നു വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് ജീവനക്കാരായ യുവതികള്‍ പരാതിപ്പെട്ടത്.

More Stories from this section

family-dental
witywide