ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയേയും കാജലിനെയും ചോദ്യം ചെയ്യും, പ്രധാനപ്രതി ദുബായ് സ്വദേശി, നടന്നത് 98 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്

ചെന്നൈ : തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ക്കു നോട്ടിസ് നല്‍കാന്‍ സൈബര്‍ ക്രൈം പൊലീസ്. 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തിലാണ് ഇരുവരും വിശദീകരണം നല്‍കേണ്ടത്.

മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തില്‍ അഷ്‌പെ എന്ന വെബ്‌സൈറ്റ് നിര്‍മിച്ചയാള്‍ അടക്കം 5 പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 2 കാറുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പണം എന്നിവയും പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതിയായ ദുബായ് സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തമന്ന, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ കമ്പനിയുടെ ഉദ്ഘാടനത്തിനും പ്രചാരണത്തിനും പണം കൈപ്പറ്റിയതായും തമന്നയ്ക്ക് 34 ലക്ഷം രൂപയും കാജല്‍ അഗര്‍വാളിന് 28 ലക്ഷം രൂപയും നല്‍കിയെന്നുമാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും നോട്ടിസ് അയയ്ക്കുന്നത്.

More Stories from this section

family-dental
witywide