
അഹമ്മദാബാദ്: അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 ജനവാസ മേഖലയിൽ തകർന്നു വീണ വിമാന ദുരന്തത്തിൽ ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണെന്നാണ് പ്രാഥമിക വിവരങ്ങൾ. യാത്രക്കാരുടെ പട്ടികയിൽ മലയാളികളുമുണ്ടെന്നാണ് വിവരം. അതേ സമയം വിമാനം പറത്തിയത് ക്യാപ്റ്റന്‍ സുമിത് സഭര്‍വാള്‍, കോ ക്യാപ്റ്റന്‍ ക്ലൈവ് കുന്ദര്‍ എന്നി പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളിൽ തകരുകയും ചെയ്ത വിമാനം 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായാണ് വിവരം മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444