ഓപ്പറേഷന്‍ സിന്ദൂര്‍: കര-വ്യോമ-നാവികസേനാ മേധാവികളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പഹല്‍ഗാമിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ കര- വ്യോമ-നാവികസേനാ മേധാവികളുമായി സംസാരിച്ചു.

ബുധനാഴ്ച രാത്രി ഇന്ത്യന്‍ സായുധ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ള സംഭാഷണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഒരു നേപ്പാളി പൗരന്‍ ഉള്‍പ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് കൃത്യവും സംയമനം പാലിച്ചതുമായ മറുപടിയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി നല്‍കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണ ആസൂത്രണത്തിന്റെ വേരുകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ അടിസ്ഥാന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന കേന്ദ്രീകൃത ആക്രമണങ്ങള്‍ നടത്തി’യെന്ന് പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ് എക്സില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide