മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയ്ക്ക് കുടുംബത്തോട് ഒറ്റത്തവണ ഫോണില്‍ സംസാരിക്കാം, അനുമതി നല്‍കി ഡല്‍ഹി പാട്യാല ഹൗസ് കോടതി

ന്യൂഡല്‍ഹി : അമേരിക്ക ഇന്ത്യക്ക് കൈമാറിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ അനുമതി. ഒറ്റത്തവണ ഫോണ്‍ കോളിനുള്ള അനുമതിയാണ് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി റാണയ്ക്ക് നല്‍കിയത്.

കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുക.

എല്ലാ മാസവും റാണയ്ക്ക് കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി തിഹാര്‍ ജയിലിനോട് ആവശ്യപ്പെട്ടു. കൂടാതെ അദ്ദേഹത്തിനെതിരെ ചുമത്തേണ്ട വ്യവസ്ഥകള്‍ പട്ടികപ്പെടുത്താനും അധികാരികളോട് ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കാനഡയില്‍ താമസിക്കുന്ന റാണയുടെ മകളുടെ ഫോണ്‍ കോളിനായി ഒരു കോണ്‍ടാക്റ്റ് നമ്പര്‍ രേഖപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide