
വെല്ലിംഗ്ടൺ: കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ അയക്കുന്ന ഇ-മെയിലുകള്‍ തുറന്നു നോക്കാറില്ലെന്ന് ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിക സ്റ്റാന്‍ഫോഡ്. അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസിലന്‍ഡ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിവാമായിരിക്കുകയാണ്. ‘ഇന്ത്യക്കാരുടേതായി നിരവധി മെയിലുകള്‍ എത്താറുണ്ട്. എല്ലാം കുടിയേറ്റ വിഷയങ്ങളില്‍ ഉപദേശം തേടിയുള്ള മെയിലുകളാണ്. എന്നാല്‍ ആ മെയിലുകള്‍ക്ക് മറുപടി അയക്കാറില്ല. തുറന്നുപോലും നോക്കാറുമില്ല. അവയെ സ്പാം ആയാണ് പരിഗണിക്കാറുള്ളത്’ എന്നാണ് എറിക പറഞ്ഞത്.
ഔദ്യോഗിക ഇ-മെയിലുകള്‍ തന്‍റെ പേഴ്‌സണല്‍ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക നടത്തിയ വെളിപ്പെടുത്തലും നേരത്തെ വിവാദമായിട്ടുള്ളതാണ്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്. ന്യൂസിലൻഡിലെ ഇന്ത്യന്‍ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാന്‍ഫോഡിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരു വംശത്തില്‍ നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക പറഞ്ഞു.