സമ്മർദ്ദം ശക്തമായതോടെ, എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ചില ഫയലുകൾ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്, ട്രംപിനെ ബാധിക്കുന്ന ഒരു വിവരവുമില്ല, ‘നാണംകെട്ട്’ ആൻഡ്രൂ രാജകുമാരനും, ബിൽക്ലിൻ്റണും

വാഷിംഗ്ടൺ: രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഏതാനും ചില ഫയലുകൾ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് മാസങ്ങളായി സമ്മർദ്ദം ശക്തമായതോടെയാണ് ഏറെ കാലമായി കാത്തിരുന്ന ഫയലുകൾ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്ത് വിട്ടത്.

നാണംകെട്ട് ആൻഡ്രൂ രാജകുമാരനും, ബിൽക്ലിൻ്റണും

പ്രധാനമായും ബിൽ ക്ളിൻ്റണാണ് ഇന്നു പുറത്തുവിട്ട രേഖകളിലെ ശ്രദ്ധാകേന്ദ്രം. പുറത്തുവിട്ട ചിത്രങ്ങളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരു നീന്തൽക്കുളത്തിൽ കിടക്കുന്നതായി കാണാം. ഈ ചിത്രം എവിടെയാണ് എടുത്തതെന്ന് വ്യക്തമല്ല. അദ്ദേഹം രണ്ട് പേരോടൊപ്പം നീന്തുന്നത് കാണാം. ഇതിൽ ഒരാളുടെ മുഖം ചിത്രങ്ങളിൽ മറച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ ലൈംഗിക കടത്തിന് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്വെലിനോടൊപ്പമുള്ളതാണ്. എന്നാൽ ക്ളിൻ്റണ് എതിരെ ഇരകളിൽ ആരും ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ല. ട്രംപ് വാർ റൂം ക്ളിൻ്റൻ്റെ സിമ്മിങ് പൂൾ ചിത്രങ്ങൾ ആഘോഷിക്കുകയാണ്.

പുറത്തുവന്ന മറ്റൊരു സുപ്രധാന ചിത്രം ബ്രിട്ടണിലെ ആൻഡ്രൂ രാജകുമാരൻ്റേതാണ്. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവാദങ്ങൾക്കിടെ ബ്രിട്ടീഷ് രാജാവ് ചാൾസ് തന്റെ സഹോദരൻ പ്രിൻസ് ആൻഡ്രൂവിനെ രാജകീയ സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ആൻഡ്രൂവിനോട് വിൻഡ്‌സറിലെ ഔദ്യോഗിക വസതി ഒഴിയാനും ഉത്തരവിട്ടിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് പുറത്തുവിട്ട ഫലയുകളിൽ അദ്ദഹം സ്ത്രീകളാൽ ചുറ്റപ്പെട്ട് ഇരിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്.

അതേസമയം, പുറത്തുവന്ന വിവരങ്ങളിലോ ചിത്രങ്ങളിലോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എവിടെയും ഇല്ല. ഈ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിൽ ഒന്ന് ട്രംപിൻ്റേതായിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ട്രംപിന് പങ്കുണ്ടെന്ന് നേരിട്ട് തെളിയിക്കുന്ന വിവരങ്ങൾ ഒന്നുംതന്നെ ഇന്ന് പുറത്തുവന്ന ഫയലുകളിൽ ഇല്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ട്രംപും എപ്സ്റ്റീനും തമ്മിൽ മുൻപ് സൗഹൃദമുണ്ടായിരുന്നുവെങ്കിലും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. മുമ്പ് പുറത്തുവിട്ട ഫയലുകളിൽ ട്രംപിന്റെയും ബിൽ ക്ലിന്റന്റെയും ഉൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങളും രേഖകളും ഉണ്ടായിരുന്നു.

ഇരകളുടെ വിവരങ്ങൾ മറച്ചുവച്ചാണ് എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വിട്ടിരിക്കുന്നത്. ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ടായതിനാൽ രേഖകളിൽ തിരുത്തലുകൾ വന്നേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഫയലുകളിൽ പേരോ ചിത്രമോ ഉളളത് തെറ്റിന്റെ സൂചന അല്ലെന്ന് നീതിന്യായ വകുപ്പ് തന്നെ വിശദമാക്കുന്നുണ്ട്. ജെഫ്രി എപ്സ്റ്റീനെതിരെ യുഎസ് നീതിന്യായ വകുപ്പ് നടത്തിയ രണ്ട് ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എപ്സ്റ്റൈനുമായി ബന്ധപ്പെട്ട ഏതാനും ചില രേഖകൾ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ അന്വേഷണം നടക്കുന്നതും ഇരകളെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നതോ ആയ ഒന്നും പുറത്തുവിട്ടിട്ടില്ല.

കോൺഗ്രസ് പാസാക്കിയതും നവംബറിൽ ട്രംപ് ഒപ്പിട്ടതുമായ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിന്റെ കീഴിലാണ് ഈ റിലീസ് വരുന്നത്. വകുപ്പിന്റെ കൈവശമുള്ള തരംതിരിക്കാത്ത രേഖകൾ 2025 ഡിസംബർ 19-നകം പരസ്യമാക്കണമെന്ന് ഇത് ആവശ്യപ്പെട്ടിരുന്നു.

നീതിന്യായ വകുപ്പ് “ലക്ഷക്കണക്കിന്” പേജുകളുള്ള രേഖകൾ സമയപരിധിക്കുള്ളിൽ പ്രസിദ്ധീകരിക്കും, എന്നാൽ മുഴുവൻ സെറ്റും ഉടനടി പുറത്തുവിടില്ലെന്നും വരും ആഴ്ചകളിൽ കൂടുതൽ ഫയലുകൾ പുറത്തുവിടാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും- ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെള്ളിയാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു.

എപ്സ്റ്റീന്റെ പെരുമാറ്റത്തെയും ശൃംഖലയെയും കുറിച്ചുള്ള ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഫെഡറൽ പരിശോധനയിൽ സൃഷ്ടിച്ച നിരവധി അന്വേഷണാത്മക വസ്തുക്കൾ പുതുതായി പുറത്തിറക്കിയ രേഖകളിൽ ഉൾപ്പെടുന്നു. സിബിഎസ് വാർത്ത പ്രകാരം, ഈ വസ്തുക്കളിൽ ഫോട്ടോഗ്രാഫുകൾ, ആഭ്യന്തര നിയമ നിർവ്വഹണ ആശയവിനിമയങ്ങൾ, തെളിവ് ഇൻവെന്ററികൾ, എപ്സ്റ്റീൻ അന്വേഷണത്തിന്റെ ഒന്നിലധികം വശങ്ങളുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ ഉൾപ്പെടുന്നു.

വെള്ളിയാഴ്ചത്തെ നീതിന്യായ വകുപ്പിന്റെ പ്രസ്താവനയ്ക്ക് പുറമേ, നിയമനിർമ്മാതാക്കളും കമ്മിറ്റികളും സമൻസുകളിലൂടെയും സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകളിലൂടെയും ആയിരക്കണക്കിന് പേജുകളുള്ള വസ്തുക്കൾ മുമ്പ് പരസ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ, ഹൗസ് ഓവർസൈറ്റ് കമ്മിറ്റി കോടതി രേഖകളും വിമാന ലോഗുകളും മുതൽ എപ്സ്റ്റീന്റെ മരണത്തിന് മുമ്പുള്ള ജയിൽ മുറിയുടെ വീഡിയോകൾ വരെയുള്ള പതിനായിരക്കണക്കിന് പേജുകളുള്ള ഫയലുകൾ പുറത്തുവിട്ടിരുന്നു.

നീതിന്യായ വകുപ്പിൽ നിന്ന് എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ പ്രമുഖരുടെ പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്.

നീന്തൽക്കുളത്തിലുള്ള ബിൽ ക്ലിന്റന്റെ ഫോട്ടോകൾ പരാമർശിച്ചുകൊണ്ട്, മുൻ യുഎസ് പ്രസിഡന്റ് “ലോകത്തിൽ ഒരു ആശങ്കയുമില്ലാതെ, ശാന്തനായിരുന്നു” എന്ന് വൈറ്റ് ഹൗസിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് പ്രതികരിച്ചു. ഇതേ ചിത്രത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്. “ഓ മൈ…” എന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം, ട്രംപ് ഭരണകൂടം “ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടമാണ്” എന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പറയുന്നു.

Epsteine files released, There is no information that affects Trump,

Also Read

More Stories from this section

family-dental
witywide