‘പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിക്കുള്ളില്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം’- രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂര്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് മുന്നറിയിപ്പും ഇന്ത്യന്‍ സേനയ്ക്ക് അഭിനന്ദവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തെ പുകഴ്ത്തിയ പ്രതിരോധ മന്ത്രി ഇന്ത്യയുടെ സൈനിക ശക്തി, വിജയം ഒരു ശീലമായി മാറിയിരിക്കുന്ന ഒരു ഘട്ടത്തിലെത്തിയിട്ടുണ്ടെന്നായിരുന്നു പ്രശംസിച്ചത്.

”വിജയം ഇനി ഞങ്ങള്‍ക്ക് ഒരു ചെറിയ സംഭവമല്ലെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. വിജയം ഞങ്ങളുടെ ശീലമായി മാറിയിരിക്കുന്നു,” രാജ്നാഥ് സിംഗ് പറഞ്ഞു. ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് കേന്ദ്രത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

സായുധ സേനയുടെ കൃത്യതയേയും തയ്യാറെടുപ്പിനെയും പ്രശംസിച്ച രാജ്നാഥ് സിംഗ്, ഇന്ത്യയുടെ എതിരാളികള്‍ക്ക് ഇനി രാജ്യത്തിന്റെ നൂതന മിസൈല്‍ ശേഷികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും പറഞ്ഞു. ‘നമ്മുടെ എതിരാളികള്‍ക്ക് ഇനി ബ്രഹ്‌മോസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് രാജ്യത്തിന് ഉറപ്പുണ്ട്. പാകിസ്ഥാന്‍ പ്രദേശത്തിന്റെ ഓരോ ഇഞ്ചും ഇപ്പോള്‍ നമ്മുടെ ബ്രഹ്‌മോസിന്റെ കൈയെത്തും ദൂരത്താണ്,’ പ്രതിരോധ മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിലെ സംഭവങ്ങള്‍ ഇന്ത്യയുടെ കഴിവുകളുടെ ഒരു നേര്‍ക്കാഴ്ച മാത്രമാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാന് ശക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ‘ഓപ്പറേഷന്‍ സിന്ദൂരില്‍ സംഭവിച്ചത് വെറുമൊരു ട്രെയിലര്‍ മാത്രമായിരുന്നു. ഇന്ത്യക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് ആ ട്രെയിലര്‍ തന്നെ പാകിസ്ഥാനെ ബോധ്യപ്പെടുത്തി,’ അദ്ദേഹം പറഞ്ഞു.

‘Every inch of Pakistan is within range of Brahmos, said Rajnath Singh.

More Stories from this section

family-dental
witywide