റഷ്യൻ ജനറൽ കൊല്ലപ്പെട്ട് ഒരാഴ്ച, റഷ്യൻ തലസ്ഥാനത്ത് വീണ്ടും സ്ഫോടനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുമരണം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇല്യ ക്ലിമാനോവ് (24), മാക്സിം ഗോർബുനോവ് (25) എന്നിവരാണ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ. മൂന്നാമത്തെ വ്യക്തി സ്ഫോടനം നടത്തിയ ആളാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തെക്കൻ മോസ്കോയിലെ യെലെറ്റ്‌സ്കായ സ്ട്രീറ്റിൽ (Yeletskaya Street) പൊലീസ് പട്രോളിംഗിനിടെയാണ് സ്ഫോടനം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെ ചോദ്യം ചെയ്യാൻ പൊലീസ് സമീപിച്ചപ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇതേ പ്രദേശത്ത് വെച്ച് കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ ഫാനിൽ സർവറോവ് (Lt. Gen. Fanil Sarvarov) കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ചത്തെ സ്ഫോടനവും നടന്നത്.

ഈ ആക്രമണത്തിന് പിന്നിൽ യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗമാണെന്ന് റഷ്യ ആരോപിച്ചു. യുക്രേനിയൻ മിലിട്ടറി ഇന്റലിജൻസ് (GUR) ഔദ്യോഗികമായി ഈ ദൗത്യം ഏറ്റെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide