സ്‌പെയിനിൽ ടേക്കോഫിന് മുമ്പ് തീപ്പിടുത്ത മുന്നറിയിപ്പ്; വിമാനത്തിൽ നിന്ന് ചാടി യാത്രക്കാർ

മാഡ്രിഡ്: ടേക്കോഫിന് മുമ്പ് തീപ്പിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സ്‌പെയിനിൽ യാത്രക്കാർ വിമാനത്തിൽ നിന്ന് ചാടി. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക സംഭവം. ശനിയാഴ്ച മാഞ്ചസ്റ്ററിലേക്ക് പോകുന്ന വിമാനം പറന്നുയരാൻ തുടങ്ങുമ്പോഴാണ് സംഭവം. തീപ്പിടുത്ത മുന്നറിയിപ്പ് നൽകിയതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി.

പറന്നുയരുന്നതിന് തൊട്ടുമുമ്പുണ്ടായ മുന്നറിയിപ്പ് ആയതിനാൽ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ചാടിയിറങ്ങുകയും 18 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ അഗ്നിശമനസേനാ വിഭാഗങ്ങളടക്കം അടിയന്തര ഇടപെടല്‍ നടത്തി യാത്രക്കാരെ എക്സിറ്റുകൾ വഴി ഒഴിപ്പിച്ചുവെങ്കിലും ചില യാത്രാക്കാര്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേല്‍ക്കാനിടയാക്കിയത്. പരിക്കേറ്റ 18 പേരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റീജിയണൽ എമർജൻസി കോർഡിനേഷൻ സെന്ററിലെ വക്താവ് പറഞ്ഞു.

മൂന്ന് പേരെ റോട്ടർ ക്ലിനിക്കിലേക്കും മറ്റ് മൂന്ന് പേരെ ക്വിറോൺസാലുഡ് പാലമാപ്ലാനസ് ആശുപത്രിയിലേക്കും കൊണ്ടുപോയതായും വക്താവ് അറിയിച്ചു. തീപ്പിടുത്തം ഉണ്ടാകുമ്പോള്‍ തെളിയുന്ന ബീക്കണ്‍ ലൈറ്റ് തെറ്റായി കത്തിയതാണ് തീപ്പിടുത്ത മുന്നറിയിപ്പ് ഉണ്ടായതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിമാനത്തിൽ നിന്ന് പരിഭ്രാന്തരായി യാത്രക്കാർ നിലത്തേക്ക് ചാടുന്നതും വീഡിയോയിൽ കാണാം.

More Stories from this section

family-dental
witywide