‘എനിക്കുവേണ്ടിയല്ല, പറഞ്ഞത് ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്ന എല്ലാവര്‍ക്കും മുഴുവന്‍ വോട്ടും കിട്ടാന്‍’

ആലപ്പുഴ : പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് വോട്ട് തിരുത്തിയെന്ന് പ്രസംഗിച്ച് പുലിവാലുപിടിച്ച മുന്‍ മന്ത്രി ജി. സുധാകരന്‍ വീണ്ടും ന്യായീകരണവുമായി രംഗത്ത്. അങ്ങനെ പറഞ്ഞത് തനിക്കു വേണ്ടിയല്ല, ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്ന എല്ലാവര്‍ക്കും മുഴുവന്‍ വോട്ടും കിട്ടാന്‍ വേണ്ടിയാണെന്നു സിപിഎം നേതാവ് ജി.സുധാകരന്‍.

‘സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കാണ് വോട്ട് എന്നു പ്രചാരണം നടത്തുകയും മറ്റുള്ളവര്‍ക്കു വോട്ടു ചെയ്യുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം സര്‍വീസ്, അധ്യാപക സംഘടനകളിലുണ്ട്. എന്‍ജിഒ യൂണിയന്റെ പരിപാടിയില്‍ ഈ കാര്യം സൂചിപ്പിക്കണമെന്നു ചിലര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞാന്‍ പറഞ്ഞത് എന്നാണ് സുധാകരന്റെ ന്യായീകരണം.

പറഞ്ഞത് അപ്പാടെ മാറ്റിയ സുധാകരന്‍, ഞാന്‍ വോട്ട് തിരുത്തി എന്നല്ല; വോട്ട് മാറി ചെയ്യുന്നത് അറിയാന്‍ കഴിയും എന്നും നെഗറ്റീവ് പറഞ്ഞു പോസിറ്റീവ് ആക്കുന്ന ഒരു പ്രസംഗതന്ത്രമാണത്’എന്നും വിശദീകരിച്ചു. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടു തിരുത്തിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദവും കേസുമായിരിക്കെയാണ് ജി.സുധാകരന്റെ വിശദീകരണം.

More Stories from this section

family-dental
witywide