മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് പിവി അൻവർ, നിലമ്പൂരിൽ മത്സരിക്കില്ലെന്ന് രാവിലെ പറഞ്ഞ അൻവർ വൈകിട്ട് തിരുത്തി, മത്സരിക്കാൻ സാധ്യത, തീരുമാനം 2 ദിവസത്തിൽ

മലപ്പുറം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാവിലെ തീർത്തുപറഞ്ഞ മുൻ എം എൽ എ പി വി അൻവർ വൈകിട്ടോടെ നിലപാട് മാറ്റി. വൈകിട്ട് മാധ്യമ പ്രവർത്തകരെ കണ്ട അൻവർ മലക്കം മറിയുകയായിരുന്നു. നിലമ്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്നാണ് അൻവർ പറഞ്ഞത്. മത്സരിക്കാൻ പ്രവത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പറഞ്ഞ അൻവർ, പണവുമായി തന്നെ സ്നേഹിക്കുന്നവർ എത്തുന്നുണ്ടെന്നും വിവരിച്ചു. രണ്ട് ദിവസനത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞ അൻവർ, മത്സരിക്കുമെന്ന സൂചനയാണ് നൽകിയത്.

തന്നെ പിന്തുണയ്ക്കുന്നവരിൽ നിന്നും മൽസരിക്കാൻ കടുത്ത സമ്മർദ്ദമുണ്ട്. മത്സരരംഗത്തേക്ക് ഇറങ്ങാൻ പണവുമായി സാധാരണക്കാർ തന്നെ വന്ന് കാണുകയാണ്. പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും അൻവർ വ്യക്തമാക്കി. അൻവറിന്റെ നിലപാട് മാറ്റം മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കമാണെന്നത് സോഷ്യൽ മീഡിയയിലടക്കം വിമർശനത്തിന് കാരണമായിട്ടുണ്ട്.

നിലമ്പൂരിൽ മത്സരിക്കില്ലെന്നും ഇനി യുഡിഎഫിലേക്കില്ലെന്നും ആണ് രാവിലെ പി വി അൻവർ പ്രതികരിച്ചത്. ചർച്ചയ്ക്കായി ഇനി ആരും വിളിയ്‌ക്കേണ്ട. മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. വി ഡി സതീശൻ അഹങ്കാരത്തിന് കയ്യും കാലും വെച്ച ആളാണ്. സതീശന് പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരുടെ ഗൂഢസംഘം ഉണ്ട്. ആരെയും കണ്ടല്ല താൻ എൽ ഡി എഫിൽനിന്ന് ഇറങ്ങിവന്നത് എന്നും പോരാട്ടം തുടരുമെന്നുമാണ് അൻവർ രാവിലെ പറഞ്ഞത്.

More Stories from this section

family-dental
witywide